500 കോടിയുടെ ഇറിഡിയം നിക്ഷേപത്തട്ടിപ്പ്; പരാതിക്കാർക്ക് പ്രതികളുടെ ഭീഷണി; പോലീസിന് നിസ്സംഗത

തൃശ്ശൂർ: തൃശ്ശൂർ കേന്ദ്രീകരിച്ച് 500 കോടിയുടെ ഇറിഡിയം നിക്ഷേപത്തട്ടിപ്പ് നടന്നെന്ന് പോലീസ് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് ചെയ്തിട്ടും കേസുമായി മുന്നോട്ടു പോകുന്നതിൽ ലോക്കൽ പോലീസിന് നിസ്സംഗത. തട്ടിപ്പിലെ പ്രധാനികൾക്കുള്ള രാഷ്ട്രീയ സ്വാധീനമാണ് പോലീസിനെ പിന്നോട്ടടിപ്പിക്കുന്നതെന്ന് സൂചനയുണ്ട്. അതിനിടെ ഇറിഡിയത്തിന്റെ പേരിൽ വൻ തുക തട്ടിയെന്ന് പരാതി നൽകിയവരെ കേസിലെ പ്രതികൾ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ഇക്കാര്യം പോലീസിൽ പരാതിപ്പെട്ടിട്ടും നടപടിയുണ്ടാകുന്നില്ല. വാർത്ത നൽകുന്ന സ്ഥാപനങ്ങൾക്ക് േനരെ പ്രതികളുടേയും ആരോപണ വിധേയരുേടയും ഭീഷണി എത്തുന്നുണ്ട്.ഇറിഡിയം ലോഹത്തിലേക്ക് നിക്ഷേപമിറക്കിയാൽ കോടികൾ കൊയ്യാമെന്ന വ്യാജ വാഗ്‌ദാനം വിശ്വസിച്ച് കോടികൾ നൽകിയ ഏറെ പേരുണ്ട് തൃശ്ശൂരിൽ. പരാതി നൽകാതിരുന്നാൽ നിക്ഷേപത്തുക തിരികെ നൽകാമെന്ന വാഗ്‌ദാനമാണ് ഇപ്പോൾ ഒരു വശത്ത്. പരാതിപ്പെട്ടാൽ കൊന്നുകളയുമെന്ന ഭീഷണി മറുഭാഗത്തും. പരാതിപ്പെടാത്തവർക്ക് 23-നുള്ളിൽ നിക്ഷേപം തിരികെ തരുമെന്നാണ് ഉറപ്പ് നൽകിയിരിക്കുന്നത്. ഇതു കാരണം പരാതി നൽകാൻ മടിക്കുന്നവരുണ്ട്. തൃശ്ശൂരിലെ ഒരു അഭിഭാഷകനും കലാകാരനും ഉൾപ്പെടുന്ന 36 പേർക്ക് നഷ്ടമായത് മൂന്നരക്കോടിയാണ്. മൂവാറ്റുപുഴയിെല ജൂവലറി ഉടമ നിക്ഷേപമിറക്കിയത് 40 കോടിയും. എട്ടുവർഷമായി നിക്ഷേപിച്ചിട്ട്. ഒരു രൂപ പോലും തിരികെ കിട്ടിയിട്ടില്ല.
Source link