‘5000 മരണമെങ്കിലും സംഭവിച്ചിട്ടുണ്ട്, വൈദ്യുതിയും കുടിവെള്ളവും ഇല്ല’: മ്യാൻമറിലെ ഭൂകമ്പത്തിൽ കുടുങ്ങി ബൈജു കൊട്ടാരക്കര

നയ്പീഡോ (മ്യാൻമർ) ∙ വാർത്തകളിൽ കാണുന്നതിനെക്കാൾ ഭീകരമാണു ഭൂകമ്പബാധിതമായ മ്യാൻമറിലെ സാഹചര്യമെന്ന് അവിടെ കുടുങ്ങിയ സംവിധായകൻ ബൈജു കൊട്ടാരക്കര. മ്യാൻമറിൽനിന്നു നാട്ടിലേക്കു മടങ്ങുന്ന വഴിയാണ് ഭൂകമ്പമുണ്ടായതെന്നും യാത്ര മാറ്റിവയ്ക്കേണ്ടി വന്നെന്നും ബൈജു കൊട്ടാരക്കര പറഞ്ഞു. ‘‘ഇന്നലെ നാട്ടിലേക്കു മടങ്ങും വഴി ഉച്ചയ്ക്ക് 12.50 നാണ് ഭൂകമ്പം ഉണ്ടാകുന്നത്. വാഹനം ചെറുതായി കുലുങ്ങി. ആ സമയത്ത് വാഹനം മേൽപാലത്തിലൂടെ പോകുകയായിരുന്നു. അതുകൊണ്ടായിരിക്കും കുലുക്കമെന്നാണ് വിചാരിച്ചത്. എന്നാൽ പിന്നീട് 25 കിലോമീറ്ററോളം റോഡ് ബ്ലോക്കായി. വാർത്ത നോക്കിയപ്പോഴാണ് ഭൂകമ്പ വിവരം അറിയുന്നത്. ഏഴര മണിക്കൂർ വാഹനത്തിലിരിക്കേണ്ടി വന്നു. പിന്നീട് രണ്ടര മണിക്കൂറോളം നടന്നാണ് ഹോട്ടലിൽ തിരിച്ചെത്തിയത്. രാത്രി 2 മണിയോടെ ഹോട്ടൽ അധികൃതർ അവിടെനിന്നു മാറാൻ ആവശ്യപ്പെട്ടു. തുടർന്ന് ചെറിയൊരു ഹോട്ടലിലേക്ക് മാറി. 15 നിലയിൽ കൂടുതലുള്ള കെട്ടിടങ്ങളില്‍നിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്.
Source link