INDIA

എന്തുകൊണ്ട് ട്രംപ് ഓഹരി വിപണിക്ക് വില്ലനായി? രൂപ തിരിച്ചുകയറുന്നതിന്റെ കാരണമെന്ത്?


കൊച്ചി∙ യുഎസ് ഡോളറുമായുള്ള വിനിമയത്തിൽ തുടർച്ചയായി ഇടിവു നേരിട്ടുകൊണ്ടിരുന്ന രൂപയുടെ മൂല്യത്തിൽ അതിശയകരമായ കുതിപ്പ്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ അസാധാരണ അളവിലുള്ള ഇടപെടലിന്റെ ഫലമായി രൂപയുടെ വില 86.82 നിലവാരത്തിലെത്തി. രൂപയുടെ വിലയിൽ ഇത്ര വലിയ കുതിപ്പ് 2022 നവംബറിനു ശേഷം ആദ്യമാണ്. അതിനിടെ, റെക്കോർഡിൽനിന്നു റെക്കോർഡിലേക്കു സ്വർണ വിലയിലെ കുതിപ്പു തുടർന്നപ്പോൾ ഓഹരി വിപണിയിൽ പതിവുതെറ്റാതെ വിലത്തകർച്ച.ആർബിഐ വിറ്റഴിച്ചത് 500 കോടി ഡോളർ രൂപയുടെ വിലയിടിവിനു കടിഞ്ഞാണിടാൻ ആർബിഐ ഭീമമായ തോതിലാണു ഡോളർ വിറ്റഴിച്ചതെന്നു കറൻസി വിപണിയുമായി ബന്ധപ്പെട്ടവർ പറഞ്ഞു. കുറഞ്ഞത് 500 കോടി ഡോളറെങ്കിലും വിറ്റഴിച്ചിട്ടുണ്ടാകുമെന്നാണ് അവരുടെ അഭിപ്രായം. കേന്ദ്ര ബാങ്കിനാകട്ടെ ഡോളർ വിൽപനയുടെ കണക്കുകൾ പരസ്യപ്പെടുത്തുന്ന പതിവില്ല.രൂപയുടെ വിലയിടിവു പിടിച്ചു നിർത്താൻ മിതമായ ഇടപെടൽ മാത്രം നടത്തുന്നതായിരുന്നു ആർബിഐ ഗവർണറായിരുന്ന ശക്‌തികാന്ത ദാസിന്റെ നയം. പുതിയ ഗവർണർ സഞ്‌ജയ് മൽഹോത്രയുടെ നിലപാട് അതിൽനിന്നുള്ള വലിയ വ്യതിചലനമാണ്. രൂപയുടെ മൂല്യം കഴിഞ്ഞ ദിവസം 87.95 വരെയെത്തിയപ്പോൾ 88 കടക്കാതിരിക്കാൻ ആർബിഐ ശക്‌തമായി ഇടപെട്ടിരുന്നു. 63,000 കോടി ഡോളർ വിദേശനാണ്യ ശേഖരമുള്ളതാണ് ആർബിഐക്കു കനത്ത ഇടപെടലിനു ധൈര്യമേകുന്നത്. 10 മാസത്തെ ആവശ്യത്തിന് ഇത്രയും വിദേശനാണ്യം മതിയാകും.ഓഹരി വിപണിയിൽ കൂട്ടക്കുരുതി മൊത്തം ഓഹരികളുടെ വിപണി മൂല്യം 408.52 ലക്ഷം കോടി രൂപയിലേക്കു താഴ്ന്നു. സെൻസെക്സിലെ നഷ്ടം ഇടയ്ക്ക് 1200 പോയിന്റിനു മുകളിലായിരുന്നു. സെൻസെക്സിൽ ഭാരതി എയർടെല്ലിന്റേതൊഴികെ 29 ഓഹരികളും നഷ്ടമാണു രേഖപ്പെടുത്തിയത്. എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, കോട്ടക് മഹീന്ദ്ര ബാങ്ക് എന്നിവയുടെ വിലയിടിവു മാത്രം സെൻസെക്സിൽ 235 പോയിന്റിന്റെ നഷ്ടത്തിന് ഇടയാക്കി.


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button