ഫ്രാൻസിനെ ക്രൊയേഷ്യ വീഴ്ത്തി, പോർച്ചുഗലിനും തോൽവി; ഇറ്റലിക്കെതിരെ പിന്നിൽനിന്ന് തിരിച്ചടിച്ച് ജർമനിക്ക് ജയം, ‘സമനില തെറ്റാതെ’ സ്പെയിൻ

റോം∙ യുവേഫ ചാംപ്യൻസ് ലീഗിന്റെ ആദ്യ പാദ ക്വാർട്ട പോരാട്ടങ്ങളിൽ ഫ്രാൻസിനും പോർച്ചുഗലിനും ഇറ്റലിക്കും തോൽവി. ഫ്രാൻസിനെ ക്രൊയേഷ്യയും (2–0), പോർച്ചുഗലിനെ ഡെൻമാർക്കും (1–0), ഇറ്റലിയെ ജർമനിയും (2–1) തോൽപ്പിച്ചു. സൂപ്പർതാരം ക്രിസ്റ്ര്യൻ എറിക്സൻ പെനൽറ്റി പാഴാക്കിയ മത്സരത്തിലാണ്, ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലിനെ ഡെൻമാർക്ക് വീഴ്ത്തിയത്. നെതർലൻഡ്സിനെതിരായ മത്സരത്തിൽ തോൽവിയുടെ വക്കിലായിരുന്ന സ്പെയിൻ, ഇൻജറി ടൈമിലെ ഗോളിൽ സമനിലയുമായി രക്ഷപ്പെട്ടു.ക്രൊയേഷ്യയുടെ തട്ടകത്തിൽ നടന്ന ക്വാർട്ടർ പോരാട്ടത്തിന്റെ ആദ്യപാദത്തിൽ, ആദ്യ പകുതിയിൽ വഴങ്ങിയ രണ്ടു ഗോളുകളാണ് ഫ്രാൻസിന് തിരിച്ചടിയായി. 26–ാം മിനിറ്റിൽ ആന്റെ ബുഡിമിറും ഇൻജറി ടൈമിന്റെ ആദ്യ മിനിറ്റിൽ ഇവാൻ പെരിസിച്ചുമാണ് ക്രൊയേഷ്യയ്‌ക്കായി ലക്ഷ്യം കണ്ടത്. സൂപ്പർതാരം കിലിയൻ എംബപ്പെ ആറു മാസത്തെ ഇടവേളയ്‌ക്കു ശേഷം ദേശീയ ടീമിലേക്ക് തിരിച്ചെത്തിയ മത്സരത്തിലാണ് ടീം 2–0ന്റെ ഞെട്ടിക്കുന്ന തോൽവി വഴങ്ങിയത്. രണ്ടാം പാദ ക്വാർട്ടർ ഞായറാഴ്ച നടക്കും.
Source link