KERALA

തണുപ്പിൽ പരിശീലിപ്പിക്കുന്ന നായക്ക് ചൂടിൽ ജോലിചെയ്യാനാവില്ല;ഇടുക്കിയിലെ പരിശീലനകേന്ദ്രത്തിന് വിമർശനം


കോട്ടയം: ഇടുക്കി കുട്ടിക്കാനത്ത് പുതുതായി നിര്‍മിക്കുന്ന പോലീസ് നായ പരിശീലനകേന്ദ്രത്തിന് സേനയ്ക്കുള്ളില്‍ വിമര്‍ശനം. കുട്ടിക്കാനത്തെ തണുപ്പില്‍ പരിശീലിപ്പിക്കുന്ന നായകളെ, സംസ്ഥാനത്തെ 37 വരെ ഡിഗ്രി ചൂടുള്ള മറ്റുപ്രദേശങ്ങളില്‍ ജോലിചെയ്യിപ്പിക്കാന്‍ കഴിയില്ലെന്നിരിക്കെ പണം ധൂര്‍ത്തടിക്കാനാണ് നിര്‍മാണമെന്നാണ് ആക്ഷേപം. മുന്‍പ് തൃശ്ശൂര്‍ അക്കാദമിയുടെ ചുമതലയുണ്ടായിരുന്ന ഐപിഎസ് ഉദ്യോഗസ്ഥന്റെ താത്പര്യത്തിനുവഴങ്ങി, പ്രാഥമികാന്വേഷണംപോലും നടത്താതെ ആഭ്യന്തരവകുപ്പ് അനുമതിനല്‍കിയെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.15 വര്‍ഷംമുന്‍പ് 10 കോടിയിലേറെ ചെലവിട്ട് തൃശ്ശൂരില്‍ സ്ഥാപിച്ച പരിശീലനകേന്ദ്രത്തില്‍ ഒരേസമയം 125 നായകളെ പരിശീലിപ്പിക്കാനുള്ള എല്ലാ സൗകര്യവുമുണ്ട്. 150-ല്‍ത്താഴെ നായകളാണ് പോലീസ് സേനയിലുള്ളത്. പ്രാഥമികസൗകര്യങ്ങള്‍ ഒരുക്കാന്‍ രണ്ടുകോടി രൂപ അനുവദിച്ചു. ശീതീകരിച്ച കൂടുകള്‍, അജിലിറ്റി പാര്‍ക്ക്, പരിശീലന ഉപകരണങ്ങള്‍, നീന്തല്‍ക്കുളങ്ങള്‍, ശാരീരികപരിരക്ഷയ്ക്കുള്ള ഉപകരണങ്ങള്‍ തുടങ്ങി സൗകര്യങ്ങള്‍ക്കായി പത്തുകോടിയിലേറെ രൂപ വേറെ ചെലവുവരും.


Source link

Related Articles

Back to top button