പണം തിരികെ ചോദിച്ചപ്പോൾ ശ്രീദേവി നൽകിയത് ചുംബനം; വിഡിയോയും ചാറ്റും പുറത്തുവിടുമെന്ന് ഭീഷണി; ഒടുവിൽ കുടുങ്ങി

ബെംഗളൂരു∙ വിദ്യാർഥിയുടെ പിതാവിൽനിന്നു ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ അറസ്റ്റിലായ അധ്യാപികയും കൂട്ടാളികളും പരാതിക്കാരനെ കുടുക്കിയത് തന്ത്രപരമായി. മൂന്നു മക്കൾക്കും ഭാര്യയ്ക്കുമൊപ്പം വെസ്റ്റേൺ ബെംഗളൂരുവിൽ താമസിക്കുന്ന ട്രേഡറായ രാകേഷ് വൈഷ്ണവാണ് പരാതിക്കാരൻ. ബെംഗളൂരുവിലെ മഹാലക്ഷ്മി ലേഔട്ടിൽ കിന്റർഗാർട്ടൻ സ്കൂൾ നടത്തുന്ന ശ്രീദേവി (25), സഹായികളായ ഗണേഷ് കാലെ, സാഗർ മോർ എന്നിവരെയാണ് ബെംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.ശ്രീദേവിയുടെ പ്ലേസ്കൂളിലാണ് രാകേഷിന്റെ മക്കൾ പഠിച്ചിരുന്നത്. 2023ല്‍ മകളുടെ അഡ്മിഷനുമായി ബന്ധപ്പെട്ടാണ് ശ്രീദേവിയെ രാകേഷ് പരിചയപ്പെട്ടത്. ഇവർ പിന്നീട് അടുപ്പത്തിലായി. സ്കൂള്‍ ചെലവുകള്‍ക്കായി രാകേഷില്നിന്നു ശ്രീദേവി 2 ലക്ഷം രൂപ കടം വാങ്ങിയിരുന്നു. 2024ല്‍ പണം തിരികെ നല്‍കാമെന്ന് ഉറപ്പിലായിരുന്നു വായ്പ. പണം കൊടുക്കാൻ സാധിക്കാതായതോടെയാണ് ഹണിട്രാപ്പ് ഒരുക്കിയത്. 2024 ജനുവരിയില്‍ രാകേഷ് പണം തിരികെ ചോദിച്ചപ്പോള്‍, സ്കൂളിന്റെ പങ്കാളിയാക്കാമെന്നാണ് ശ്രീദേവി വാഗ്ദാനം ചെയ്തു. ഇത് വിശ്വസിച്ച രാകേഷ്, ശ്രീദേവിയുമായി കൂടുതൽ അടുത്തു. ചാറ്റ് ചെയ്യാനായി രാകേഷ് വേറെ ഫോണും സിമ്മും വാങ്ങി.
Source link