Today's Recap വഖഫ് ഭേദഗതി ബില്ലിനെ എതിർത്ത് പ്രതിപക്ഷം; സമ്മർ ബംപർ 10 കോടി പാലക്കാട്ടേക്ക്– പ്രധാനവാർത്തകൾ വായിക്കാം

ലോക്സഭയിൽ വഖഫ് ബില്ല് അവതരിപ്പിച്ചതായിരുന്നു ഇന്നത്തെ ഏറ്റവും പ്രധാനപ്പെട്ട വാർത്തകളിൽ ഒന്ന്. ലോക്സഭയിൽ വഖഫ് ബില്ലിനെ എതിർത്തും അനുകൂലിച്ചും വാദങ്ങൾ ഉയർന്നു. വഖഫ് ബിൽ ന്യൂനപക്ഷ വിരുദ്ധമെന്ന് കെ.രാധാകൃഷ്ണൻ എംപിയും എന്നാൽ കേരള പ്രമേയം അറബിക്കടലിൽ ഒഴുക്കേണ്ടി വരുമെന്ന് സുരേഷ് ഗോപിയും പാർലമെന്റിൽ പറഞ്ഞു. വഖഫ് ബില്ലിന് പുറമേ സമ്മർ ബംപർ നറുക്കെടുപ്പ്, വാളയാർ കേസിൽ മാതാപിതാക്കൾക്കെതിരായ നിയമ നടപടികൾ ഹൈക്കോടതി തടഞ്ഞു എന്നിവയായിരുന്നു മറ്റു പ്രധാന വാർത്തകളിൽ ചിലത്. ഈ വാർത്തകൾ ഒരിക്കൽ കൂടി വിശദമായി വായിക്കാം. ലോക്‌സഭയില്‍ കേന്ദ്രമന്ത്രി കിരൺ റിജിജു അവതരിപ്പിച്ച വഖഫ് ഭേദഗതി ബില്ലിനെ എതിർത്ത് ഇന്ത്യാ മുന്നണി അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ. സർക്കാർ ഭൂമിയിൽ പോലും വഖഫ് അവകാശവാദം ഉന്നയിക്കുന്നുവെന്ന് വഖഫ് ബിൽ അവതരിപ്പിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു ആഞ്ഞടിച്ചപ്പോൾ, അസമില്‍നിന്നുള്ള കോൺഗ്രസ് അംഗം ഗൗരവ് ഗൊഗോയിയാണ് പ്രതിപക്ഷത്ത് നിന്ന് ആദ്യമായി എതിർത്ത് സംസാരിച്ചത്. വഖഫ് ഭേദഗതി ബില്ലിലൂടെ കേന്ദ്രസര്‍ക്കാര്‍ ഭരണഘടനയെ ദുര്‍ബലമാക്കാന്‍ ശ്രമിക്കുകയാണെന്നും ന്യൂനപക്ഷങ്ങളെ അപകീർത്തിപ്പെടുത്തുന്നുവെന്നും പ്രതിപക്ഷത്തുനിന്ന് സംസാരിച്ച ഗൗരവ് ഗൊഗോയി ആരോപിച്ചു.
Source link