ബിൽഡിങ് പെർമിറ്റിനു കൈക്കൂലി: ഓവർസിയർ വിജിലൻസ് പിടിയിൽ

തിരുവനന്തപുരം: കൈക്കൂലി വാങ്ങുന്നതിനിടയിൽ കോർപ്പറേഷൻ തിരുവല്ലം മേഖലാ ഓഫീസിലെ ബിൽഡിങ് സെക്ഷൻ ഓവർസിയർ പത്രോസ് വിജിലൻസിന്റെ പിടിയിൽ. ‘ഓപ്പറേഷൻ സ്പോട്ട് ട്രാപ്പി’ന്റെ ഭാഗമായി തിരുവനന്തപുരം വിജിലൻസ് യൂണിറ്റാണ് 5,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിൽ ഉദ്യോഗസ്ഥനെ പിടികൂടിയത്.പാച്ചല്ലൂർ സ്വദേശിയായ പരാതിക്കാരന്റെ വിദേശത്തുള്ള മരുമകൻ പാച്ചല്ലൂർ ഭദ്രാനഗറിൽ പണികഴിപ്പിക്കുന്ന അപ്പാർട്ട്‌മെന്റിന്റെ നിർമാണപ്രവർത്തികൾ പൂർത്തിയാക്കി കെട്ടിട നമ്പർ ലഭിക്കുന്നതിന് കംപ്ലീഷൻ പ്ലാനും മറ്റു രേഖകളും 2024 ഡിസംബറിൽ തിരുവല്ലം മേഖല ഓഫീസിൽ സമർപ്പിച്ചിരുന്നു. ഓവർസിയറായ പത്രോസ്, അസി. എക്സിക്യുട്ടീവ് എൻജിനിയറുമായി സ്ഥലപരിശോധന നടത്തിയശേഷം അപ്പാർട്ട്‌മെന്റിനു പുറത്ത് ടോയ്‌ലറ്റ് പണിയണമെന്ന് നിർദേശിച്ചു. ടോയ്‌ലറ്റ് പണികഴിപ്പിച്ചശേഷം ഓവർസിയറെ പലപ്രാവശ്യം ഫോണിൽ അറിയിച്ചിട്ടും പരിശോധനയ്ക്ക് എത്തിയില്ല. തുടർന്ന് മേയ് ഏഴിന് തിരുവല്ലം സോണൽ ഓഫീസിൽ പോയി ഓവർസിയറെ നേരിൽക്കണ്ടപ്പോഴാണ് സ്ഥലപരിശോധനയ്ക്ക് എത്തിയത്.
Source link