കുതിച്ചുപാഞ്ഞ് കൊച്ചിൻ ഷിപ്പ്‍യാർഡ്; ഓഹരിവില വീണ്ടും 2,000 രൂപയ്ക്ക് മുകളിൽ, 54000 കോടി ഭേദിച്ച് വിപണിമൂല്യം

കൊച്ചിൻ ഷിപ്പ്‍യാർഡ് (Cochin Shipyard) ഓഹരികൾക്ക് ഇതെന്തുപറ്റി? ഈ ചോദ്യം ഏറെക്കാലം മുമ്പുവരെ കേട്ടത് ഓഹരിവില വലിയതോതിൽ താഴെപ്പോയപ്പോഴായിരുന്നു. ഇപ്പോൾ വീണ്ടും ആ ചോദ്യം ഉയരുന്നത് പക്ഷേ, ഓഹരിവില അനുദിനം കുതിച്ചുകയറുന്ന പശ്ചാത്തലത്തിൽ. കഴിഞ്ഞ 6 വ്യാപാര സെഷനുകളിലായി മാത്രം 40 ശതമാനത്തോളം മുന്നേറിയ, കേരളം ആസ്ഥാനമായ ഈ കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തിന്റെ (Defence PSU) ഓഹരികൾ ഇന്നു വ്യാപാരം ചെയ്യുന്നത് 14 ശതമാനത്തോളം ഉയർന്ന് 2,063.70 രൂപയിൽ.കഴിഞ്ഞവർഷം ജൂലൈ എട്ടിന് 2,979.45 രൂപ എന്ന റെക്കോർഡിലെത്തിയിരുന്നെങ്കിലും പിന്നീട് ഓഹരിവില കുത്തനെ ഇടിയുന്നതായിരുന്നു കണ്ടത്. ലാഭമെടുപ്പ് സമ്മർദമായിരുന്നു പ്രധാന തിരിച്ചടി. ഇക്കഴിഞ്ഞ ഫെബ്രുവരി 18ന് വില 52-ആഴ്ചത്തെ താഴ്ചയായ 1,180.20 രൂപയായിരുന്നു. പക്ഷേ, കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ‘കഥ’ ആകെ മാറി. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയെന്നോണം ഇന്ത്യ പാക്കിസ്ഥാനെതിരെ പ്രത്യാക്രമണം നടത്തിയതിന് പിന്നാലെ പ്രതിരോധ ഓഹരികളിലുണ്ടായ കുതിപ്പിന്റെ ആവേശം കൊച്ചിൻ ഷിപ്പ്‍യാർഡ് ഓഹരികൾക്കും നേട്ടമായി.ഓപ്പറേഷൻ സിന്ദൂരിന്റെ പശ്ചാത്തലത്തിൽ ഇതിൽ 50,000 കോടി രൂപയുടെ കൂടി വർധന വരുത്താനാണ് കേന്ദ്രത്തിന്റെ ആലോചനയെന്ന് റിപ്പോർട്ടുകളുണ്ട്. ഇതിന്റെ നേട്ടം കപ്പൽ നിർമാണക്കമ്പനികൾക്കു കൂടി ലഭിക്കുമെന്ന വിലയിരുത്തലുമാണ് കൊച്ചിൻ ഷിപ്പ്‍യാർഡ് ഓഹരികൾക്ക് കുതിപ്പേകുന്നത്. ഈ രംഗത്തെ മറ്റ് കമ്പനികളായ മാസഗോൺ ഡോക്ക് ഷിപ്പ്ബിൽഡേഴ്സിന്റെ (Mazagon Dock) ഓഹരി 12 ശതമാനത്തിലധികവും ഗാർഡൻ റീച്ച് ഷിപ്പ്ബിൽഡേഴ്സിന്റെ (GRSE) ഓഹരി 12 ശതമാനത്തോളവും ഉയർന്നാണ് ഇന്ന് വ്യപാരം ചെയ്യുന്നത്. (Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്‍റെ ഉപദേശം തേടുകയോ ചെയ്യുക)
Source link