‘ഡിജിറ്റൽ അറസ്റ്റ്’ തട്ടിപ്പ് വീണ്ടും; 92-കാരൻ സർജന് നഷ്ടപ്പെട്ടത് 3 കോടി

ന്യൂഡൽഹി: ശക്തമായ ബോധവൽക്കരണത്തെ തുടർന്ന് സൈബർ കുറ്റകൃത്യങ്ങൾ ഒരു പരിധിവരെ കുറയ്ക്കാൻ സാധിച്ചിട്ടുണ്ടെങ്കിലും വിരമിച്ച എയിംസ്(ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്) സർജനിൽനിന്ന് തട്ടിയെടുത്തത് മൂന്ന് കോടി രൂപ. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്), മഹാരാഷ്ട്ര പോലീസ് ഉദ്യോഗസ്ഥർ എന്ന പേരിൽ ഡിജിറ്റൽ അറസ്റ്റ് നടത്തിയാണ് തട്ടിപ്പുകാർ ഡോക്ടറിൽനിന്ന് വൻതുക അടിച്ചെടുത്തത്.തട്ടിപ്പുകാരിൽ രണ്ടുപേരെ പോലീസ് പിടികൂടി. ഇവരിൽനിന്ന് 2.2 കോടി രൂപ തിരിച്ചുപിടിക്കുകയും ചെയ്തിട്ടുണ്ട്. മാർച്ച് 12-നാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. ഗ്രേറ്റർ കൈലാഷ് നിവാസിയായ 92 വയസ്സുള്ള സർജന് അപരിചിത നമ്പറുകളിൽനിന്ന് തുടർച്ചയായി കോളുകൾ ലഭിച്ചു. തുടക്കത്തിൽ, ട്രായിലെ ഉദ്യോഗസ്ഥ എന്ന് സ്വയം പരിചയപ്പെടുത്തിയ ഒരു സ്ത്രീ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സർജൻ ഉൾപ്പെട്ടിരിക്കുന്നതായി അറിയിച്ചു.
Source link