KERALA

ദീപ്തിപ്രഭയുടെ മരണകാരണം ചൂരക്കറി കഴിച്ചതല്ല; തലച്ചോറിലെ രക്തസ്രാവമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്


കൊല്ലം: സ്വകാര്യ ബാങ്ക് ജീവനക്കാരി ദീപ്തിപ്രഭ മരിച്ചത് ഭക്ഷ്യവിഷബാധ മൂലമല്ലെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ചൂരമീൻ കറി കഴിച്ചതിനെത്തുടർന്ന് ഭക്ഷ്യവിഷബാധ ഉണ്ടായെന്നായിരുന്നു സംശയം. എന്നാൽ മരണകാരണം തലച്ചോറിലെ രക്തസ്രാവമാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുള്ളതായി ശക്തികുളങ്ങര പോലീസ് പറഞ്ഞു.കാവനാട് മണിയത്തുമുക്ക് മുള്ളിക്കാട്ടിൽ ദീപ്തിപ്രഭ(45)യെ ബുധനാഴ്ച വൈകീട്ടാണ് ഛർദിയെ തുടർന്ന് ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. അവിടെവെച്ച് മരിച്ചു. ദീപ്തിപ്രഭയുടെ ഭർത്താവ് ശ്യാംകുമാറിനും മകൻ അർജുൻ ശ്യാമിനും ബുധനാഴ്ച രാവിലെമുതൽ ഛർദി അനുഭവപ്പെട്ടിരുന്നു. രണ്ടുദിവസംമുൻപ്‌ വാങ്ങിയ ചൂരമീൻ കറിവെച്ചു കഴിച്ചതിനെ തുടർന്നാണ് ഛർദി ഉണ്ടായതെന്നായിരുന്നു സംശയം. എന്നാൽ ഈ സമയം ദീപ്തിപ്രഭയ്ക്ക് അസ്വാസ്ഥ്യം ഉണ്ടായിരുന്നില്ല. ജോലിക്കുപോയി വൈകീട്ട് വീട്ടിൽ മടങ്ങിയെത്തിയപ്പോഴാണ് ഇവർ ഛർദിച്ചു കുഴഞ്ഞുവീണത്.


Source link

Related Articles

Back to top button