അന്ന് സിറിയയെ വിഭജിച്ചത് പാശ്ചാത്യരുടെ ലാഭത്തിന്; സാമ്രാജ്യത്വ യുഗം അവസാനിച്ചു- യുഎസ് അംബാസഡര്‍

വാഷിങ്ടണ്‍: പാശ്ചാത്യ സാമ്രാജ്യത്വ ഇടപെടലിന്റെ യുഗം അവസാനിച്ചതായി തുര്‍ക്കിയിലെ യുഎസ് അംബാസഡറും സിറിയയിലേക്കുള്ള പ്രത്യേക നയതന്ത്ര ഉദ്യോഗസ്ഥനുമായ ടോം ബരാക്ക്. 1916-ലെ സൈക്സ്-പീകോ ഉടമ്പടിയെ പരാമര്‍ശിച്ചായിരുന്നു ടോം ബരാക്കിന്റെ പ്രസ്താവന. സമാധാനത്തിനല്ല, മറിച്ച് സാമ്രാജ്യത്വ ലാഭത്തിനുവേണ്ടി മാത്രമാണ് അന്ന് തുർക്കി സാമ്രാജ്യത്തെ പാശ്ചാത്യർ വിഭജിച്ചത്. ബഷാര്‍ അല്‍ അസ്സദിന്റെ ഭരണം അവസാനിച്ചത് സിറിയയെ സമൃദ്ധവും സുരക്ഷിതവുമാക്കും. സിറിയന്‍ പ്രസിഡന്റ് അഹമ്മദ് അല്‍ ഷാറയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ടോം ബരാക്കിന്റെ പ്രതികരണം. “ഒരു നൂറ്റാണ്ട് മുന്‍പ് പാശ്ചാത്യര്‍ ഭൂപടങ്ങളും ഉത്തരവുകളും അതിര്‍ത്തികളും വിദേശഭരണവും അടിച്ചേല്‍പ്പിച്ചു. അതിർത്തികൾ മാറ്റിമറിച്ച് മേഖലയെ വിഭജിച്ചു . അത് സമാധാനത്തിനു വേണ്ടിയായിരുന്നില്ല, സാമ്രാജ്യത്വ ലാഭത്തിനുവേണ്ടി മാത്രമായിരുന്നു. പാശ്ചാത്യരുടെ ഭാഗത്തുനിന്നുണ്ടായ ആ പിഴവിന്റെ ഫലം തലമുറകള്‍ അനുഭവിക്കേണ്ടിവന്നു. ആ തെറ്റ് ഞങ്ങള്‍ ആവര്‍ത്തിക്കില്ല.” പാശ്ചാത്യനയങ്ങളെ വിമര്‍ശിച്ച് ബരാക്ക് ‘എക്സി’ല്‍ കുറിച്ചു.
Source link