KERALA

ദുരന്തത്തിനിടയിലും വിജയാഘോഷം തുടർന്നു; ആർസിബിയ്ക്കെതിരേ രൂക്ഷവിമർശനം


ബെംഗളൂരു: ഐപിഎൽ കിരീടവിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് ആരാധകർ മരിച്ചിട്ടും ആഘോഷം തുടർന്നതിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെതിരേ കടുത്ത വിമർശനം. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലായിരുന്നു വിരാട് കോലി അടക്കമുള്ള താരങ്ങൾ പങ്കെടുത്ത ആഘോഷം നടന്നത്. ദുരന്തമുണ്ടായ വിവരം പുറംലോകമറിഞ്ഞിട്ടും സ്റ്റേഡിയത്തിൽ വിജയാഘോഷം തുടർന്നതാണ് വിമർശനത്തിന് വഴിവെച്ചത്. ആർസിബിയുടെ നേതൃത്വത്തിലാണ് ആഘോഷപരിപാടികൾ നടന്നത് എന്നാണ് റിപ്പോർട്ട്.വിവിധ കോണുകളിൽ നിന്ന് വിമർശനം ഉയർന്നതോടെ വിജയാഘോഷ പരിപാടികൾ നിർത്തിവെക്കാൻ സർക്കാർ നിർദ്ദേശം നൽകി. കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറാണ് ഇത് സ്ഥിരീകരിച്ചത്. അതേസമയം, ദുരന്തത്തിൽ പോലീസിനെ കുറ്റപ്പെടുത്താനാകില്ലെന്നും ശിവകുമാർ പറഞ്ഞു. ദുരന്തത്തിന് പിന്നാലെ കര്‍ണാടക സര്‍ക്കാരിനെതിരേ ഗുരുതര ആരോപണമുയര്‍ത്തി ബിജെപി രംഗത്തെത്തിയിട്ടുണ്ട്. കുറ്റകരമായ അനാസ്ഥയാണ് ദുരന്തത്തിന് കാരണമെന്ന് ബിജെപി ആരോപിച്ചു. ആള്‍ക്കൂട്ട നിയന്ത്രണത്തിനുള്ള നടപടികളോ അടിസ്ഥാന സൗകര്യങ്ങളോ ഉണ്ടായിരുന്നില്ല. സുരക്ഷ ഉറപ്പാക്കുന്നതിന് പകരം മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ഡി.കെ. ശിവകുമാറും റീലുകള്‍ ഷൂട്ട് ചെയ്യുന്ന തിരക്കിലായിരുന്നുവെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര കുറ്റപ്പെടുത്തി.


Source link

Related Articles

Back to top button