Farm Tourism എട്ടു മാസംകൊണ്ട് സന്ദർശിച്ചത് ഒരു ലക്ഷം പേർ; വിശിഷ്ടവിളകൾ കാണാം, പഠിക്കാം: കൃഷിവിരുന്നൊരുക്കി പാവപ്പെട്ടവരുടെ ഊട്ടി

ആകെ ജനസംഖ്യ 10,000 തികയാത്ത നെല്ലിയാംപതിയിലേക്ക് ദിവസേന പതിനായിരത്തിലധികം സന്ദർശകരെ എത്തിച്ച ആശയമാണ് ഫാം ടൂറിസം. ഫെബ്രുവരി മാസം ഇവിടുത്തെ സർക്കാർ ഓറഞ്ച് ഫാമിൽ നടന്ന ‘നാച്ചുറ 2025’ ഫാം ഫെസ്റ്റിവൽ കാണാനാണ് പതിനായിരങ്ങൾ മല കയറിയെത്തിയത്. ഒരു കാലത്ത് നിർജീവമായിരുന്ന ഫാമിനു പുതു ചൈതന്യമാണിപ്പോൾ. ലക്ഷക്കണക്കിനു രൂപയുടെ വിറ്റുവരവാണ് സന്ദർശകർക്കായി വാതില്‍ തുറന്നതോടെ ഇവർ നേടുന്നത്നെല്ലിയാംപതിയിലേക്ക് ടൂർ പോകുന്നവരുടെ പ്രധാന ലക്ഷ്യം എന്താണ്? തണുത്ത കാലാവസ്ഥയും വനങ്ങളും വന്യജീവികളുമൊക്കെ മറ്റ് ഹിൽ സ്റ്റേഷനുകളിലുമുണ്ടല്ലോ? വാസ്തവത്തിൽ നെല്ലിയാംപതിയെ വേറിട്ടതാക്കുന്നത് അവിടുത്തെ ഓറഞ്ച് ഫാം തന്നെ ‘ ടൂറിസ്റ്റുകളെ ഇത്രയധികം ആകർഷിക്കുന്ന മറ്റൊരു സർക്കാർ ഫാം കേരളത്തിൽ വേറെയില്ല. ഇന്നും ഇന്നലെയും തുടങ്ങിയതല്ല നെല്ലിയാംപതി ഓറഞ്ച് ഫാമിന്റെ ഖ്യാതി: 1943ൽ ഓറഞ്ച് കൃഷി തുടങ്ങിയപ്പോൾ മുതൽ കേരളത്തിന്റെ ഒരു കണ്ണ് ഇവിടേക്കുണ്ട്. വരുന്നവർ ഫാമിലെ പഴവർഗങ്ങളും മൂല്യവർധിത ഉൽപന്നങ്ങളും വാങ്ങാതെ മലയിറങ്ങാറുമില്ല.
Source link