KERALA

അവസാന ആഫ്രിക്കൻ കോളനിയും ‘അവകാശികൾക്ക്‌’ വിട്ടുകൊടുത്ത് ബ്രിട്ടൻ; ചാഗോസ് മൗറീഷ്യസിന് സ്വന്തമാകുമ്പോൾ


ഇന്ത്യന്‍ മഹാസമുദ്രത്തിലെ തന്ത്രപ്രധാനസ്ഥാനത്ത് സ്ഥതിചെയ്യുന്ന ചാഗോസ് ദ്വീപുകളെച്ചൊല്ലി ദശാബ്ദങ്ങള്‍ നീണ്ട തര്‍ക്കങ്ങള്‍ക്ക് ഒടുവില്‍ പരിഹാരം. അന്താരാഷ്ട്ര നീതിന്യായ കോടതിവരെ നീണ്ട തര്‍ക്കങ്ങള്‍ക്കൊടുവില്‍ ബ്രിട്ടനിലെയും മൗറീഷ്യസിലെയും സര്‍ക്കാരുകള്‍ ഒത്തുതീര്‍പ്പിലെത്തി. ചാഗോസിലെ ഒരു ദ്വീപൊഴികെ ബാക്കിയെല്ലാം മൗറീഷ്യസിന് കൈമാറാന്‍ ബ്രിട്ടന്‍ കരാറിലൊപ്പുവെച്ചു. ഇന്ത്യന്‍ മഹാസമുദ്രത്തിലെ അറുപതോളം ദ്വീപുകളുടെ സമൂഹമാണ് ആഫ്രിക്കയിലെ അവസാന ബ്രിട്ടീഷ് കോളനിയായിരുന്ന ചാഗോസ് ദ്വീപുകള്‍ (Chagos Archipelago). കരാര്‍പ്രകാരം ചാഗോസ് ദ്വീപുകളുടെ പരമാധികാരം മൗറീഷ്യസിനായിരിക്കും. അതേസമയം, ദ്വീപസമൂഹത്തിലെ ഏറ്റവും വലിയ ദ്വീപായ ഡീഗോ ഗാര്‍ഷ്യയുടെ (Diego Garcia) അവകാശം 99 വര്‍ഷത്തേക്ക് പാട്ടവ്യവസ്ഥയില്‍ ബ്രിട്ടന്‍ നിലനിര്‍ത്തും. 1966 മുതല്‍ ബ്രിട്ടന്‍ അമേരിക്കയ്ക്ക് പാട്ടത്തിനു നല്‍കിയിരിക്കുകയാണ് ഈ ദ്വീപ്. അമേരിക്കയുടെ സേനാതാവളമാണ് നിലവില്‍ ഡീഗോ ഗാര്‍ഷ്യ. ഇതിന് പകരം പാട്ടത്തുകയായി വലിയൊരു സംഖ്യ ബ്രിട്ടന്‍ മൗറീഷ്യസിന് നല്‍കും.മനുഷ്യവാസമില്ലാതെ കിടന്ന ചാഗോസ് ദ്വീപുകള്‍ പതിനെട്ടാം നൂറ്റാണ്ടില്‍ ഫ്രാന്‍സും ബ്രിട്ടനും സമുദ്രാധിപത്യത്തിനായി മത്സരിച്ചപ്പോഴാണ് ചിത്രത്തില്‍ വരുന്നത്. അവയുടെ ഭൗമശാസ്ത്രപരമായ തന്ത്രപ്രധാനസ്ഥാനമായിരുന്നു ആ തര്‍ക്കങ്ങള്‍ക്ക് പിന്നില്‍. നാവികതാവളമുണ്ടാക്കാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലം, മാത്രമല്ല, ഇന്ത്യയെ തേടിപ്പോകുന്നവര്‍ക്ക് സാധനങ്ങള്‍ എത്തിച്ചുകൊടുക്കാനും മറ്റും അനുയോജ്യമായ ഇടത്താവളവും. ആദ്യം ഫ്രഞ്ചുകാരും പിന്നീട് ബ്രിട്ടീഷുകാരും ഇവിടം കയ്യടക്കി. പിന്നീട് മൗറീഷ്യസിന് സ്വാതന്ത്ര്യം നല്‍കിയപ്പോഴും ഈ ദ്വീപുകള്‍ ബ്രിട്ടൻ വിട്ടുകൊടുത്തിരുന്നില്ല. നീണ്ട നിയമപോരാട്ടങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമൊടുവിലാണ് ദ്വീപുകള്‍ കൈമാറുന്ന കരാറില്‍ ബ്രിട്ടന്‍ ഒപ്പുവെയ്ക്കുന്നത്. എന്താണ് ചാഗോസിന്റെ ചരിത്രം? എന്തുകൊണ്ടാണ് ചാഗോസ് പ്രാധാന്യമര്‍ഹിക്കുന്നത്? മൗറീഷ്യസിന് കൈമാറുമ്പോള്‍ എന്തായിരിക്കും ഇവയുടെ ഭാവി?


Source link

Related Articles

Back to top button