KERALA

'സെഞ്ചുറിക്ക് പിന്നാലെ അഞ്ഞൂറിലധികം മിസ്ഡ് കോൾ, ഫോൺ ഓഫാക്കി'; ദ്രാവിഡിനോട് വെളിപ്പെടുത്തി വൈഭവ്


ന്യൂഡല്‍ഹി: ഐപിഎല്ലില്‍ പ്ലേ ഓഫ് കാണാതെ പുറത്തായെങ്കിലും രാജസ്ഥാന്‍ റോയല്‍സ് താരം വൈഭവ് സൂര്യവംശി ക്രിക്കറ്റ് ലോകത്തെയൊന്നടങ്കം കോരിത്തരിപ്പിച്ചാണ് മടങ്ങുന്നത്. പതിന്നാലുവയസ് മാത്രമുള്ള താരം ഐപിഎല്ലില്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. അതിവേഗസെഞ്ചുറിയും വെടിക്കെട്ട് പ്രകടനങ്ങളും കൊണ്ട് ഈ വണ്ടര്‍കിഡ് ഐപിഎല്‍ ചരിത്രം തന്നെ തിരുത്തിയെഴുതി. ഇപ്പോഴിതാ ഗുജറാത്തിനെതിരേ റെക്കോഡ് സെഞ്ചുറി നേടിയതിനുശേഷമുള്ള അനുഭവം പങ്കുവെച്ചിരിക്കുകയാണ് വൈഭവ്. ചെന്നൈക്കെതിരായ അവസാനമത്സരത്തിന് ശേഷം പരിശീലകന്‍ രാഹുല്‍ ദ്രാവിഡുമായി സംസാരിക്കുകയായിരുന്നു വൈഭവ്. മത്സരത്തില്‍ അതിവേഗ അര്‍ധസെഞ്ചുറിയുമായി താരം തിളങ്ങി.’സെഞ്ചുറി പ്രകടനത്തിന് ശേഷം അഞ്ഞൂറിലധികം മിസ്ഡ് കോളുകളാണ് എനിക്ക് ലഭിച്ചത്. ഞാന്‍ ഫോണ്‍ സ്വിച്ച്ഡ് ഓഫാക്കി. സെഞ്ചുറി നേടിയതിന് പിന്നാലെ ഒട്ടേറെപേര്‍ എന്നെ സമീപിച്ചിട്ടുണ്ട്. പക്ഷേ എനിക്ക് അത് ഇഷ്ടമല്ല. ഞാന്‍ അതില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് ശ്രമിച്ചത്. നാലുദിവസം ഫോണ്‍ ഓഫാക്കി. ഞാന്‍ നേരത്തേ പറഞ്ഞിട്ടുള്ളതാണ്. വീട്ടുകാര്‍ക്കൊപ്പവും കുറച്ച് സുഹൃത്തുക്കള്‍ക്കൊപ്പവും നില്‍ക്കാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. ‘


Source link

Related Articles

Back to top button