ഓഹരിത്തകർച്ചയുടെ കയ്പറിഞ്ഞ് അൺലിസ്റ്റഡ് കമ്പനികളും; പട്ടികയിൽ ചെന്നൈ സൂപ്പർ കിങ്സും ഒരു കേരളക്കമ്പനിയും

പുതുവർഷത്തിന്റെ തുടക്കംമുതൽ വിൽപനസമ്മർദത്തിന്റെ നിഴലിലാണ് ഇന്ത്യൻ ഓഹരി വിപണി. ആ ഒഴുക്കിനെതിരെ നീന്താൻ ഓഹരി വിപണിയിൽ ഇനിയും ലിസ്റ്റ് ചെയ്യാത്ത പ്രമുഖ കമ്പനികളുടെ ഓഹരികൾക്കും കഴിയുന്നില്ലെന്ന് റിപ്പോർട്ട്. 2024ൽ വൻ നേട്ടക്കൊയ്ത്ത് നടത്തിയ അൺലിസ്റ്റഡ് ഓഹരികളാണ് 2025ൽ നഷ്ടത്തിന്റെ ട്രാക്കിലായത്. ഇക്കൂട്ടത്തിൽ ഇന്ത്യൻ പ്രീമിയർ ലീഗിലെ (ഐപിഎൽ) മുൻനിര ഫ്രാഞ്ചൈസിയായ ചെന്നൈ സൂപ്പർ കിങ്സുണ്ട് (സിഎസ്കെ). കേരളത്തിൽ നിന്നുള്ള കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ടുമുണ്ട് (സിയാൽ).മെട്രിക്സ് ഗ്യാസ് ആൻഡ് റിന്യൂവബിൾസിന്റെ 31.7 ശതമാനം. 2024ൽ ഓഹരിവില 5.9% നഷ്ടത്തിലായിരുന്നു. കഴിഞ്ഞവർഷം 50% കുതിച്ച മോത്തിലാൽ ഓസ്വാൾ ഹോം ഫിനാൻസ് ഓഹരി ഈവർഷം ഇതുവരെ താഴേക്കിറങ്ങിയത് 26.2%. ഹീറോ ഫിൻകോർപ്പ് 25.6%, അപ്പോളോ ഗ്രീൻ എനർജി 13.8%, എച്ച്ഡിബി ഫിനാൻഷ്യൽ സർവീസസ് 11.2%, വിക്രം സോളർ 10.6% എന്നിങ്ങനെയും നഷ്ടം ഈ വർഷം ഇതുവരെ നേരിട്ടു. 2024ൽ 15% നഷ്ടത്തിലായിരുന്ന ഓയോ ഓഹരിവില 2025ൽ ഇതിനകം 9.1% കൂടി താഴ്ന്നു. ക്യാപ്ജെമിനൈ ടെക്നോളജി സർവീസസ് 7.5%, എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് 7.4%, എപിഐ ഹോൾഡിങ്സ് 7.2% എന്നിങ്ങനെയും നഷ്ടത്തിലാണുള്ളത്.താരിഫ് പോര്, അധികരിച്ച മൂല്യം (elevated valuations), ആഗോള സമ്പദ്രംഗത്തെ അനിശ്ചിതാവസ്ഥ, ഭൗമരാഷ്ട്രീയ പ്രശ്നങ്ങൾ, കമ്പനികളുടെ പ്രതീക്ഷയ്ക്കൊത്തുയരാത്ത പ്രവർത്തനഫലം തുടങ്ങിയ പ്രതികൂല ഘടകങ്ങൾ മൂലം വിദേശ നിക്ഷേപകർ വൻതോതിൽ പിൻവലിയുന്നതാണ് ഇന്ത്യൻ ഓഹരികളെ സാരമായി ബാധിക്കുന്നത്. ഇതിന്റെ പ്രതിഫലനം അലയടിക്കുന്നതാണ് അൺലിസ്റ്റഡ് കമ്പനികൾക്കും തിരിച്ചടി.
Source link