കൈകാലുകൾ തളർന്ന് പുറംകടലിൽ, എട്ടുമണിക്കൂർ കടൽതാണ്ടി അവർ ഒരു ജീവൻ രക്ഷിച്ചു

ഉദുമ: ഒരു ജീവൻ രക്ഷിക്കാൻ ആറുപേർ രാത്രി 70 കിലോമീറ്ററോളം ആഴക്കടൽ താണ്ടി. മീൻപിടിത്ത തൊഴിലാളി പള്ളിക്കര മഠത്തിലെ സലോമനെ (40) രക്ഷിക്കാനാണ് കൂറ്റൻ തിരമാലകളും കാറ്റും കൂസാതെ ഇവർ കടൽതാണ്ടിയത്. മൂന്നുദിവസം മുൻപ് പുറംകടലിലെ ജോലിക്കിടയിൽ സലോമൻ കാലും കൈയും തളർന്ന് ബോട്ടിൽ കിടപ്പിലായിരുന്നു. കോഴിക്കോട്ടുനിന്ന് രണ്ടാഴ്ച മുൻപ് കടലിൽ മീൻപിടിക്കാൻ പോയ ‘എയ്ഞ്ചൽ ഫാത്തിമ’ എന്ന തമിഴ്നാട് ബോട്ടിലെ തൊഴിലാളിയാണ് സലോമൻ. ഇദ്ദേഹമടക്കം എട്ടുപേരാണ് ബോട്ടിലുണ്ടായിരുന്നത്. തിങ്കളാഴ്ചയാണ് പുറംകടലിൽ സലോമന്റെ ഒരുവശം തളർന്നത്.ബുധനാഴ്ച വൈകീട്ട് ഹാം റേഡിയോ ഓപ്പറേറ്റർ കണ്ണൂരിലെ റൂണി വഴിയാണ് ഈ വിവരം പുറംലോകമറിഞ്ഞത്. ഇദ്ദേഹത്തെ കരയിലെത്തിക്കാനുള്ള ചുമതല കാഞ്ഞങ്ങാട് ഡിവൈഎസ്‌പി ബാബു പെരിങ്ങേത്ത് കടൽപരിചയം ഏറെയുള്ള ഹൊസ്ദുർഗ് എസ്ഐ എം.ടി.പി. സെയ്ഫുദ്ദീനെ ഏൽപ്പിച്ചു. ബുധനാഴ്ച വൈകുന്നേരം നാലോടെ രക്ഷാപ്രവർത്തകർ നീലേശ്വരം തൈക്കടപ്പുറത്തുനിന്ന് ബോട്ടിൽ പുറപ്പെട്ടു.
Source link