WORLD

കിരീടം സമ്മാനിച്ച ക്യാപ്റ്റൻ ‘ഔട്ട്’, അയ്യർ പോയെങ്കിലും ‘ശ്രേയസ്’ പോയിട്ടില്ലെന്ന് തെളിയിക്കണം; ഐപിഎലിലെ ‘കൊൽക്കത്ത തിങ്സ്’!


test test test
കിരീടം സമ്മാനിച്ച ക്യാപ്റ്റനെ തൊട്ടടുത്ത സീസണിൽത്തന്നെ കൈവിട്ടുകളയുക – ഐപിഎലിൽ എന്നല്ല, ഏതു കായികമേഖല എടുത്താലും അധികം കേട്ടുകേൾവിയില്ലാത്ത ‘വ്യത്യസ്ത നീക്ക’വുമായാണ് ഈ സീസണിൽ കിരീടം നിലനിർത്താനുള്ള കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ പോരാട്ടം. ടീമിന്റെ എല്ലാമെല്ലാമായിരുന്ന മെന്റർ ഗൗതം ഗംഭീർ ഇന്ത്യൻ പരിശീലകനായി ടീം വിട്ടതിനു പിന്നാലെയാണ്, കിരീടം നേടിക്കൊടുത്ത ക്യാപ്റ്റൻ ശ്രേയസ് അയ്യരെ നിലനിർത്താതെ താരലേലത്തിന് അയച്ച് കൊൽക്കത്ത അമ്പരപ്പിച്ചത്. അയ്യർ പോയെങ്കിലും, അജിങ്ക്യ രഹാനെ എന്ന ‘വെറ്ററൻ വണ്ടർ’ നയിക്കുന്ന സന്തുലിതമായൊരു ടീം എന്നതാണ് പുതിയ സീസണിലും ഒറ്റ നോട്ടത്തിൽ കൊൽക്കത്തയുടെ മേൽവിലാസം. അയ്യർ പോയെങ്കിലും കഴിഞ്ഞ സീസണിൽ കിരീടം നേടിയ ടീമിന്റെ ‘ശ്രേയസ് പോയിട്ടില്ലെ’ന്നു തെളിയിക്കാൻ കൂടിയാണ് ഈ സീസണിൽ മുഖ്യ പരിശീലകൻ ചന്ദ്രകാന്ത് പണ്ഡിറ്റ്, അജിൻക്യ രഹാനെ എന്നിവരുടെ കീഴിൽ കൊൽക്കത്ത പോരിനിറങ്ങുന്നത്.
∙ ലാസ്റ്റ് ബസിന് വന്ന് ഡ്രൈവിങ് സീറ്റിൽ!
ഐപിഎൽ മെഗാ താരലേലത്തിൽ ‘ലാസ്റ്റ് ബസ് പിടിച്ചുവന്ന് ഡ്രൈവിങ് സീറ്റിലെത്തിയ’ കഥയാണ് അജിൻക്യ രഹാനെയുടേത്. സൗദി അറേബ്യയിലെ ജിദ്ദയിൽ നടന്ന മെഗാതാരലേലത്തിന്റെ ആദ്യ ഘട്ടത്തിൽ ആരും വാങ്ങാതിരുന്ന രഹാനെയെ, പിന്നീട് ആക്സിലറേറ്റഡ് ലേലത്തിലാണ് അടിസ്ഥാന വിലയായ 1.5 കോടി രൂപയ്ക്ക് കൊൽക്കത്ത നൈറ്റ് റെഡേഴ്സ് ടീമിലെത്തിച്ചത്. അവസാന നിമിഷമാണ് ടീമിലെത്തിയതെങ്കിലും, അതേ രഹാനെ ടീമിലെ ‘സമ്പന്നൻമാരെ’ പിന്തള്ളി ക്യാപ്റ്റൻ സ്ഥാനത്തെത്തി. 2022ൽ കൊൽക്കത്ത നിരയിൽ കളിച്ചുള്ള മുൻപരിചയവും രഹാനെയ്‌ക്കുണ്ട്.


Source link

Related Articles

Back to top button