തകർന്ന് യുഎസ് ഓഹരി; ഡോളർ തരിപ്പണം, ഇന്ത്യൻ വിപണി എങ്ങോട്ട്? സ്വർണം ‘തീപിടിച്ച്’ മുന്നേറ്റത്തിൽ

ലോകത്തെ ഒന്നും രണ്ടും നമ്പർ സാമ്പത്തികശക്തികളായ യുഎസും ചൈനയും തമ്മിലെ വ്യാപാരയുദ്ധം കൂടുതൽ മോശമാകുന്നതിനിടെ, വീണ്ടും തകർന്നടിഞ്ഞ് യുഎസ് ഓഹരി വിപണി. രണ്ടാംലോക മഹായുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലിയ മുന്നേറ്റങ്ങളിലൊന്ന് ബുധനാഴ്ച കാഴ്ചവച്ച യുഎസ് ഓഹരി സൂചികകൾ വെള്ളിയാഴ്ച കനത്ത നഷ്ടത്തിലേക്ക് മലക്കംമറിഞ്ഞു.ഒരുവേള 2,000ലേറെ പോയിന്റ് താഴേക്കുപോയ ഡൗ ജോൺസ് ഇപ്പോഴുള്ളത് 1,014 പോയിന്റ് (-2.50%) നഷ്ടത്തിൽ. എസ് ആൻഡ് പി500 സൂചിക 3.46 ശതമാനവും നാസ്ഡാക് 4.31 ശതമാനവും ഇടിഞ്ഞു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തുടങ്ങിവച്ച താരിഫ് യുദ്ധം ഓഹരി വിപണികളിൽ കനത്ത അനിശ്ചിതത്വമാണ് സൃഷ്ടിക്കുന്നത്. ഈ സാഹചര്യത്തിൽ, നിക്ഷേപം പിൻവലിച്ച് തൽകാലം മാറിനിൽക്കാമെന്ന നിക്ഷേപക മനോഭാവമാണ് വിപണിക്ക് തിരിച്ചടിയാകുന്നത്. മാത്രമല്ല, താരിഫ് യുദ്ധം ഫലത്തിൽ യുഎസിനെ സാമ്പത്തികമാന്ദ്യത്തിലേക്ക് വീഴ്ത്തുമെന്ന ആശങ്കയും അതിശക്തം.ട്രഷറി സ്ഥിരത പുലർത്തേണ്ടത് യുഎസ് സമ്പദ്വ്യവസ്ഥയ്ക്കും സർക്കാരിനും സാമ്പത്തികഭദ്രത നിലനിർത്താൻ അനിവാര്യമാണ്. സർക്കാരിന് വിവിധ സാമ്പത്തികാവശ്യങ്ങൾ നിറവേറ്റാനുള്ള പണം കണ്ടെത്തേണ്ടതും ട്രഷറിയിൽ നിന്നാണ്. ∙ അലുമിനിയം, സ്റ്റീൽ, വാഹനം എന്നിവയ്ക്ക് പ്രഖ്യാപിച്ച 25% തീരുവ യുഎസ്-മെക്സിക്കോ-കാനഡ സ്വതന്ത്ര വ്യാപാരക്കരാറിനു കീഴിൽ വരില്ലെന്ന് യുഎസ്. അതായത്, ഇവയ്ക്ക് 25% ഈടാക്കും; ഇളവില്ല.
Source link