WORLD

25 വര്‍ഷം മരവിപ്പിച്ച് പിടിച്ചു നിർത്തി; ഇപ്പോൾ 'തെക്കിന്' ആശങ്ക; ജനസംഖ്യയുടെ ബലത്തിൽ ഉത്തരേന്ത്യ അടിച്ചെടുക്കുമോ അധികസീറ്റുകൾ?


ജനസംഖ്യാടിസ്ഥാനത്തിലാണ് വിവിധ സംസ്ഥാനങ്ങളിലെ ലോക്‌സഭാ – നിയമസഭാ സീറ്റുകളുടെ എണ്ണം നിശ്ചയിക്കുന്നത്. അടുത്ത സെൻസസിന്റെ കണക്കുകൾ ലഭ്യമായാലേ ജനസംഖ്യാ വളർച്ചയുടെ ഇപ്പോഴത്തെ കൃത്യമായ സ്ഥിതി അറിയാനാകൂ. എന്നാൽ, ലഭ്യമായ വിവരങ്ങൾ സൂചിപ്പിക്കുന്നത് വിവിധ സംസ്ഥാനങ്ങൾ തമ്മിൽ ജനസംഖ്യാ വളർച്ചനിരക്കിൽ ഇപ്പോഴും തുല്യത കൈവരിച്ചിട്ടില്ലെന്നാണ്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ജനസംഖ്യാ വളർച്ചനിരക്ക് കുറവാണ്. ഇതു ചില സംസ്ഥാനങ്ങളുടെ പാർലമെന്റ് പ്രാതിനിധ്യത്തിന്റെ തോതിനെ ബാധിച്ചേക്കുമെന്ന ആശങ്ക ചില കോണുകളിൽ ശക്തമായി നിലനിൽക്കുന്നു. 1951-52ലെ ആദ്യ പൊതുതിരഞ്ഞെടുപ്പിനായി, മണ്ഡലങ്ങളുടെ അതിർത്തി നിർണയിക്കാനുള്ള ചുമതല തിരഞ്ഞെടുപ്പു കമ്മിഷനെ ഏൽപിച്ചു. വിവിധ സംസ്ഥാനങ്ങൾക്കായി രൂപീകരിച്ച പാർലമെന്ററി ഉപദേശക സമിതികളുമായി കൂടിയാലോചിച്ചാണ് ഇതു ചെയ്യേണ്ടിയിരുന്നത്. സ്പീക്കർ നാമനിർദേശം ചെയ്ത, ഭരണഘടനാ നിർമാണസഭയിലെ അംഗങ്ങളായിരുന്നു ഉപദേശക സമിതികളിലുണ്ടായിരുന്നത്. 1950 മാർച്ച് ഒന്ന് അടിസ്ഥാനമാക്കി സെൻസസ് കമ്മിഷണർ നൽകിയ ജനസംഖ്യാക്കണക്ക് അനുസരിച്ചായിരുന്നു അതിർത്തിനിർണയം.


Source link

Related Articles

Back to top button