KERALA
വിവാഹേതര ബന്ധത്തിന്റെ പേരിൽ വിവാഹമോചനം ലഭിച്ച സ്ത്രീയ്ക്ക് ജീവനാംശം ലഭിക്കില്ല- ഛത്തീസ്ഗഡ് ഹൈക്കോടതി

റായ്പുര്‍: വിവാഹേതര ബന്ധത്തിന്റെ പേരില്‍ വിവാഹമോചനം അനുവദിക്കപ്പെട്ട സ്ത്രീയ്ക്ക് ക്രിമിനല്‍ നടപടിക്രമ നിയമത്തിലെ (സിആര്‍പിസി) സെക്ഷന്‍ 125 പ്രകാരം ജീവനാംശം ലഭിക്കാന്‍ അര്‍ഹതയില്ലെന്ന് ഛത്തീസ്ഗഡ് ഹൈക്കോടതി. ഇതോടെ കുടുംബ കോടതി സ്ത്രീക്ക് പ്രതിമാസം 4,000 രൂപ ജീവനാംശം അനുവദിച്ചത് കോടതി റദ്ദാക്കി.ജീവനാംശം സംബന്ധിച്ച ഉത്തരവ് ചോദ്യംചെയ്ത് ഭര്‍ത്താവും കൂടുതല്‍ ആനുകൂല്യങ്ങള്‍ ആവശ്യപ്പെട്ട് ഭാര്യയും സമര്‍പ്പിച്ച രണ്ട് പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് അരവിന്ദ് കുമാര്‍ വര്‍മയുടെ ബെഞ്ച് വിധി പ്രസ്താവിച്ചത്.
Source link