INDIA

സൂപ്പർ സെൻസെക്സ്; 3,000 പോയിന്റ് മുന്നേറ്റം, നിഫ്റ്റി 25,000ലേക്ക്, ഇന്ത്യ വിക്സിന് തകർച്ച, നിക്ഷേപകർക്ക് നേട്ടം 16 ലക്ഷം കോടി


രണ്ടു ‘വെടിനിർത്തൽ’ പ്രഖ്യാപനങ്ങൾ ആഗോള, ആഭ്യന്തര സാമ്പത്തികമേഖലയ്ക്കു സമ്മാനിച്ച ആശ്വാസത്തിന്റെ കരുത്തിൽ‌ ഇന്ത്യൻ ഓഹരികൾ ഇന്നു കുതിച്ചുകയറിയത് സമീപകാലത്തെ ഏറ്റവും മികച്ച ഉയരത്തിലേക്ക്. ബദ്ധവൈരികളായ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ നിലനിന്ന യുദ്ധസമാന സാഹര്യത്തിന് അറുതിയായതും ലോകത്തെ ഏറ്റവും വലിയ രണ്ടു സാമ്പത്തികശക്തികളായ യുഎസും ചൈനയും തമ്മിലെ ‘വ്യാപാരയുദ്ധം’ അവസാനിക്കുന്നതും ഊർജമാക്കിയാണ് ഓഹരികളുടെ കുതിപ്പ്.കഴിഞ്ഞ 4 വർഷത്തിനിടയിലെ ഏറ്റവും വലിയ ഏകദിന മുന്നേറ്റമാണ് സെൻസെക്സും നിഫ്റ്റിയും കാഴ്ചവച്ചത്. ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷത്തിന് അയവുവന്നപ്പോൾ തന്നെ ഇന്ന് ഇന്ത്യൻ ഓഹരികൾ കുതിക്കുമെന്ന് ഏറക്കുറെ ഉറപ്പായിരുന്നു. ഇതിനിടയിൽ, യുഎസ്-ചൈന താരിഫ് സമവായ വാർത്തകൾ കൂടി വന്നതോടെ കുതിപ്പിന്റെ വേഗം കൂടി. സെൻസെക്സ് 2,975.43 പോയിന്റ് (+3.74%) കുതിച്ച് 82,429.90ലും നിഫ്റ്റി 916 പോയിന്റ് (+3.82%) മുന്നേറി 24,924.70ലുമാണ് വ്യാപാരം പൂർത്തിയാക്കിയത്. സെൻസെക്സ് ഒരുവേള 82,495.97 വരെ ഉയർന്നിരുന്നു; നിഫ്റ്റി 24,944.80 വരെയും. കഴിഞ്ഞവർഷം സെപ്റ്റംബർ 27ന് കുറിച്ച 85,978.25 ആണ് സെൻസെക്സിന്റെ റെക്കോർഡ്.പാക്കിസ്ഥാൻ ഓഹരി വിപണിയിലെ (Pakistan Stock Exchange/PSX) കറാച്ചി സൂചിക (കെഎസ്ഇ-100 ഇൻഡക്സ്) ഇന്ന് റെക്കോർഡ് 9.26% കുതിച്ചുയർന്നു. ഇന്നത്തെ വ്യാപാരം തുടങ്ങി ആദ്യ മണിക്കൂറിൽ തന്നെ നേട്ടം ‘പരിധിവിട്ടതോടെ’ (excessive volatility) ഒരു മണിക്കൂർ നേരത്തേക്ക് നിർത്തിവച്ചിരുന്നു. 9,930 പോയിന്റാണ് സൂചിക ഇന്ന് മുന്നേറിയത്.നിഫ്റ്റിയിലെ തിളക്കം


Source link

Related Articles

Back to top button