KERALA

മീററ്റ് കൊലപാതകം: സാഹില്‍ IPL വാതുവെപ്പുകാരന്‍, സൗരഭിനെ കൊന്നശേഷം തട്ടിയെടുത്ത പണംകൊണ്ടും ചൂതാട്ടം


ലഖ്നൗ: കോളിളക്കം സൃഷ്ടിച്ച മീററ്റിലെ സൗരഭ് രജ്പുത്ത് വധക്കേസിൽ സുപ്രധാന വിവരങ്ങൾ പുറത്തുവിട്ട് പോലീസും മീററ്റ് ഡ്ര​ഗ് ഇൻസ്പെക്ടർ പീയുഷ് ശർമയും. കൊലപ്പെടുത്തുന്നതിന് മുൻപ് സൗരഭിനെ മയക്കിക്കിടത്താൻ ഭാര്യയായിരുന്ന മുസ്കാൻ റസ്തോ​ഗി സൗരഭിന്റെ മരുന്നുകുറിപ്പടിയിൽ കൃത്രിമം നടത്തുകയും ഇതുപയോ​ഗിച്ച് ഉറക്ക​ഗുളികകൾ വാങ്ങിയെന്നുമാണ് പുറത്തുവന്ന പുതിയ വിവരം. കൊലപാതകം നടത്തുന്നതിന് ദിവസങ്ങൾക്കുമുൻപാണ് മുസ്കാൻ ഈ മരുന്ന് വാങ്ങിയതെന്നും പോലീസ് അറിയിച്ചു. ഫെബ്രുവരി 22-ന് മുസ്കാൻ അമിതമായ ഉത്ക്കണ്ഠയ്ക്ക് ഡോക്ടറെ കണ്ട് മരുന്ന് എഴുതി വാങ്ങിയിരുന്നുവെന്ന് മീററ്റ് അഡീഷണൽ എസ്പി ആയുഷ് വിക്രം പറഞ്ഞു. ശേഷം ഈ മരുന്നുകളെക്കുറിച്ച് ഇന്റർനെറ്റിൽ തിരഞ്ഞ് വിശദാംശങ്ങൾ മനസിലാക്കി. പിന്നീട് ഒരു കുറിപ്പടി സംഘടിപ്പിച്ച് മരുന്നുകളുടെ പേരുകൾ ഇതിലെഴുതുകയും അവ വാങ്ങുകയും ചെയ്തുവെന്നും അദ്ദേഹം വിശദീകരിച്ചു. മുസ്കാന് മരുന്ന് നൽകിയത് മീററ്റിൽത്തന്നെ പ്രവർത്തിക്കുന്ന ഒരു മെഡിക്കൽ ഷോപ്പാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ മരുന്നുകട അധികൃതർ കഴിഞ്ഞദിവസം റെയ്ഡ് ചെയ്തു.


Source link

Related Articles

Back to top button