Stock Market Closing Analysis ട്രംപിന്റെ താരിഫ് പിടിവാശി! 8-ാം നാളിലും വീണു വിപണി; അദാനി, ഫാർമ ഓഹരികൾക്ക് വീഴ്ച, നിഫ്റ്റി 23,000ന് താഴെ

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ‘താരിഫ് പിടിവാശി’ (Tariff war) സൃഷ്ടിക്കുന്ന ആഗോള വ്യാപാരയുദ്ധപ്പേടി (trade war), ഇന്ത്യൻ ഓഹരികളെ തുടർച്ചയായി പിടിച്ചുലയ്ക്കുന്നു. എട്ടാംനാളിലും നഷ്ടത്തിലേക്കു വീണ സെൻസെക്സിന്റെ (sensex) ഇന്നത്തെ വീഴ്ച വ്യാപാരാന്ത്യത്തിൽ 199 പോയിന്റ് (-0.26%). ഒരുഘട്ടത്തിൽ സെൻസെക്സ് 949 പോയിന്റ് ഇടിഞ്ഞിരുന്നു. സെൻസെക്സിനേക്കാൾ നഷ്ടമാണ് ഇന്നു നിഫ്റ്റി (nifty) നുണഞ്ഞത്; 0.44 ശതമാനം. സെൻസെക്സ് 76,388ൽ വ്യാപാരം ആരംഭിച്ച് തുടക്കത്തിൽ 76,483 വരെ കയറിയെങ്കിലും പൊടുന്നനെ റിവേഴ്സ് ഗിയറിലായി. 75,439 വരെ താഴ്ന്നശേഷമാണ് വൈകിട്ടോടെ നഷ്ടം കുറച്ച് 75,939ൽ വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റിയും 23,096ൽ ആരംഭിച്ച് 23,133 വരെ കയറിയശേഷം 22,774 വരെ താഴ്ന്നു. വ്യാപാരം നിർത്തിയത് 102 പോയിന്റിടിഞ്ഞ് 22,774ൽ.എന്നിട്ടും കലി തീരാഞ്ഞ്, ട്രംപ് ഇപ്പോൾ ‘തിരിച്ചടി താരിഫ് ഭീഷണി’യുമായി (reciprocal tariff) രംഗത്തെത്തിയതുമാണ് ആഗോതലത്തിൽ ഓഹരി വിപണികളെ വലയ്ക്കുന്നത്. യുഎസ് ഉൽപന്നങ്ങൾക്കുമേൽ കനത്ത ഇറക്കുമതി തീരുവ ഈടാക്കുന്ന രാജ്യങ്ങളുടെ ഉൽപന്നങ്ങൾക്കുമേൽ അതേ നികുതി തിരിച്ച് ഈടാക്കുമെന്നാണ് ട്രംപിന്റെ ഭീഷണി. ഇത്, ഇന്ത്യക്ക് കനത്ത ആഘാതമാകും. ശ്രീലങ്കയിലെ കാറ്റാടിപ്പാടം, ഊർജ പദ്ധതികളിൽ നിന്നുള്ള പിന്മാറ്റം, ഗുജറാത്തിൽ കാറ്റാടിപ്പാടത്തിനുള്ള അനുമതി സംബന്ധിച്ചുയർന്ന വിവാദംനിഫ്റ്റി50ൽ 4.63% താഴ്ന്ന് അദാനി പോർട്സാണ് (Adani Ports) നഷ്ടത്തിൽ ഒന്നാമത്. ബെൽ (BEL) 4.42%, അദാനി എന്റർപ്രൈസസ് 4.26% എന്നിങ്ങനെ ഇടിഞ്ഞ് തൊട്ടടുത്തുണ്ട്. സെൻസെക്സിലും അദാനി പോർട്സ് 4.20% താഴ്ന്ന് നഷ്ടത്തിൽ മുന്നിലെത്തി. അൾട്രാടെക് 2.47 ശതമാനവും സൺഫാർമ 2.40 ശതമാനവും ഇൻഡസ്ഇൻഡ് ബാങ്ക് 2.40 ശതമാനവും നഷ്ടത്തോടെ തൊട്ടുപിന്നാലെയുണ്ട്.
Source link