WORLD

സൂരജ് വധക്കേസ്: ടിപി വധക്കേസ് പ്രതിയുൾപ്പെടെ എട്ടു പ്രതികൾക്ക് ജീവപര്യന്തം തടവ്


കണ്ണൂർ∙ മുഴപ്പിലങ്ങാട്ടെ ബിജെപി പ്രവർത്തകൻ എളമ്പിലായി സൂരജ് (32) കൊല്ലപ്പെട്ട കേസിൽ എട്ടു പ്രതികൾക്ക് ജീവപര്യന്തം തടവ് വിധിച്ച് കോടതി. രണ്ടു മുതൽ 9 വരെ പ്രതികൾക്കാണ് ജീവപര്യന്തം കഠിന തടവും 50,000 രൂപ പിഴയും. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് വിധി. ടി.കെ.രജീഷ്, എൻ.വി. യോഗേഷ്, കെ. ഷംജിത്ത്, പി.എം. മനോരാജ്, സജീവൻ എന്നീ 5 പേരെയാണ് കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തെന്ന് തെളിഞ്ഞതിനെത്തുടർന്ന് ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ചത്. ഇവർക്കൊപ്പം ഗൂഢാലോചനയിൽ പങ്കെടുത്ത കുറ്റത്തിന് സിപിഎം പ്രാദേശിക നേതാക്കളായ പ്രഭാകരൻ, കെ.വി.പത്മനാഭൻ, എം. രാധാകൃഷ്ണൻ എന്നിവർക്കും ജീവപര്യന്തം തടവുശിക്ഷ ലഭിച്ചു. ഒന്നാം പ്രതിയെ കുറ്റക്കാരനെന്ന് അറിഞ്ഞിട്ടും ഒളിവിൽ പാർക്കാൻ അവസരം ഒരുക്കിയ പ്രദീപന് മൂന്ന് വർഷം കഠിന തടവും 25,000 രൂപ പിഴയുമാണ് വിധിച്ചിരിക്കുന്നത്.2 മുതൽ 6 വരെ പ്രതികൾക്ക് ആയുധ നിരോധന നിയമപ്രകാരം 2 വർഷം തടവും 25,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. പിഴ സംഖ്യ മരിച്ച സൂരജിന്റെ കുടുംബത്തിന് നൽകണമെന്നാണ് നിർദേശം. പത്താം പ്രതിയെ വെറുതെവിട്ടു.


Source link

Related Articles

Back to top button