KERALA

അവരെന്നെ ജയിലില്‍ അടച്ചേക്കാം, അധ്യാപക നിയമന വിവാദത്തില്‍ കോടതി ഉത്തരവിനെതിരെ മമത


കൊല്‍ക്കത്ത: ബംഗാളിലെ അധ്യാപക റിക്രൂട്ട്‌മെന്റ് നടപടികള്‍ റദ്ദാക്കിയത് ശരിവെച്ച സുപ്രീം കോടതി ഉത്തരവിന് പിന്നാലെ ജുഡീഷ്യറിയെ വിമര്‍ശിച്ച് മുഖ്യമന്ത്രി മമതാ ബാനര്‍ജി. വ്യാപക ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി ബംഗാള്‍ ഹൈക്കോടതി 25,000 അധ്യാപക- അനധ്യാപക നിയമനങ്ങള്‍ റദ്ദാക്കിയിരുന്നു. ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതി വിധി ശരിവെയ്ക്കുന്ന വിധിയാണ് സുപ്രീംകോടതിയില്‍ നിന്നുണ്ടായത്. ഇതിന്റെ അലയൊലികള്‍ മാറുന്നതിന് മുമ്പെ വിധിമൂലം ജോലി നഷ്ടപ്പെടുന്ന അധ്യാപകരെ നേരിട്ട് കണ്ട് മുഖ്യമന്ത്രി മമതാ ബാനര്‍ജി. നേതാജി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന സംഗമത്തില്‍ നൂറുകണക്കിന് അധ്യാപകരാണ് പങ്കെടുത്തത്. ജോലി നഷ്ടപ്പെട്ട എല്ലാ അധ്യാപകര്‍ക്കുമൊപ്പം നില്‍ക്കുമെന്നും അവരുടെ അഭിമാനം തിരികെ പിടിക്കാന്‍ ആവശ്യമായതെല്ലാം ചെയ്യുമെന്നും മമതാ ബാനര്‍ജി വ്യക്തമാക്കി.


Source link

Related Articles

Back to top button