തിരുവാതുക്കൽ ഇരട്ടക്കൊലപാതകം: തെളിവെടുപ്പ് തുടരുന്നു,പരിസരത്തെ തോട്ടിൽനിന്നും ഹാർഡ് ഡിസ്ക് കണ്ടെത്തി

കോട്ടയം: തിരുവാതുക്കല്‍ ഇരട്ടക്കൊലപാതക കേസില്‍ അറസ്റ്റിലായ പ്രതി അമിത് ഒറാങ്ങിനെ കൊലപാതകം നടന്ന വീടിന്റെ പരിസരത്ത് എത്തിച്ചുള്ള തെളിവെടുപ്പ് തുടരുന്നു. അന്വേഷണത്തില്‍ കേസിലെ പ്രധാന തെളിവായ ഹാര്‍ഡ് ഡിസ്‌ക് വീടിനുപരിസരത്തെ തോട്ടില്‍നിന്നും കണ്ടെത്തി. പ്രതി ഉപേക്ഷിച്ച രണ്ട് മൊബൈല്‍ ഫോണുകള്‍ കൂടി കണ്ടെത്താനുണ്ട്. ഇതിനായുള്ള തിരച്ചിലാണ് ഇപ്പോള്‍ നടക്കുന്നത്. കോട്ടയം സിഎംഎസ് കോളേജിന് പരിസരത്തുനിന്നും 200 മീറ്റര്‍ മാറി അര്‍ത്തൊട്ടി തോട്ടിലാണ് ഇപ്പോള്‍ പോലീസ് പരിശോധന നടത്തിക്കൊണ്ടിരിക്കുന്നത്. പ്രതിയുടെ മൊഴി പ്രകാരം, അമിത് കോട്ടയത്തുനിന്നും ഓട്ടോയില്‍ കയറി തിരുവാതുക്കല്‍ എത്തി. ഇവിടെനിന്നും 150 മീറ്റര്‍ ദൂരം മാത്രമാണ് കൊലപാതകം നടന്ന വീട്ടിലേക്കുള്ളത്. ഇവിടേക്ക് നടന്നെത്തി കൊലപാതകം നടത്തിയ ശേഷം തിരിച്ച് കോട്ടയത്തേക്കും നടന്നാണ് പ്രതി പോയത്.
Source link