കണ്ണീരണിഞ്ഞ് റഫറിയുടെ വാര്‍ത്താസമ്മേളനം; ബാഴ്‌സയ്‌ക്കെതിരായ ഫൈനൽ മത്സരത്തിലെ റഫറിയെ മാറ്റണമെന്ന് റയൽ

ബാഴ്‌സലോണയും റയല്‍ മാഡ്രിഡും ഏറ്റുമുട്ടുന്ന കോപ്പ ഡെല്‍ റേ ഫൈനലിനായുള്ള കാത്തിരിപ്പിലാണ് ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ പ്രേമികള്‍. എന്നാല്‍, മത്സരത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കേ വിവാദങ്ങളും അതുവഴി വലിയ അനിശ്ചിതത്വവുമാണ് മത്സരത്തെ ചുറ്റിപ്പറ്റി ഉടലെടുത്തിരിക്കുന്നത്.മത്സരം നിയന്ത്രിക്കാന്‍ നിശ്ചയിക്കപ്പെട്ട റഫറി റിക്കാര്‍ഡോ ഡി ബര്‍ഗോസ് ബെന്‍ഗോറ്റ്‌സെയ വികാരാധീനനായി നടത്തിയ ഒരു വാര്‍ത്താ സമ്മേളനമാണ് വിവാദങ്ങള്‍ക്ക് തുടക്കം. കോപ്പ ഡെല്‍ റേ ഫൈനലിന് മുമ്പായി റയല്‍ മാഡ്രിഡ് ടിവി (ആര്‍എംടിവി) റിക്കാര്‍ഡോ മുമ്പ് റയലിനെതിരായ മത്സരത്തിലും മറ്റ് മത്സരങ്ങളിലും വരുത്തിയ പിഴവുകളേക്കുറിച്ചുള്ള ഒരു വീഡിയോ പരമ്പര സംപ്രേഷണം ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് മത്സരത്തിന് മുമ്പായി താന്‍ നേരിടുന്ന കടുത്ത സമ്മര്‍ദത്തെക്കുറിച്ച് പത്രസമ്മേളനത്തിനിടെ റിക്കാര്‍ഡോ വികാരാധീനനായത്. ഒരു മത്സരത്തിനു മുമ്പ് കാണികളെ അഭിസംബോധന ചെയ്ത് റഫറിമാര്‍ പത്രസമ്മേളനം നടത്തുന്നത് അസാധാരണമായ കാര്യമാണ്.
Source link