മതാടിസ്ഥാനത്തില്‍ വിവരശേഖരണം: സസ്പെൻഡ് ചെയ്ത നാലുപേരിൽ രണ്ടുപേരെ മാത്രം തിരിച്ചെടുക്കാൻ ഉത്തരവ്

തിരുവനന്തപുരം: മതാടിസ്ഥാനത്തിൽ വിവരശേഖരണം നടത്താൻ നിർദേശം നൽകിയതിന് സസ്പെൻഷനിലായ നാല് പൊതുവിദ്യാഭ്യാസ വകുപ്പ് ജീവനക്കാരിൽ രണ്ടുപേരെ മാത്രം തിരിച്ചെടുക്കാൻ ഉത്തരവ്. പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിലെ ജൂനിയര്‍ സൂപ്രണ്ട് അപ്സര അശോക് സൂര്യ, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റായിരുന്ന മനോജ് പി.കെ എന്നിവരെയാണ് സര്‍വീസില്‍ തിരിച്ചെടുത്തത്. ഒരു പ്രത്യേക മതവിഭാഗത്തിലെ ജീവനക്കാരുടെ മാത്രം ആദായനികുതി വിവരങ്ങൾ ശേഖരിക്കാൻ നിർദ്ദേശം നൽകിയതിനായിരുന്നു നാലുപേരെ പൊതുവിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തത്.വിവര ശേഖരണവുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസവകുപ്പില്‍ നിന്നും കിട്ടിയ നിര്‍ദ്ദേശങ്ങള്‍ മലപ്പുറം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലെ സെക്ഷന്‍ ക്ലാര്‍ക്ക് യഥാസമയം സെക്ഷന്‍ സൂപ്രണ്ട് രവികുമാര്‍, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് അഷ്റഫ് പേരുംപള്ളി, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഗീതാകുമാരി (നിലവില്‍ സസ്പെന്‍ഷനില്‍) എന്നിവര്‍ക്ക് സമര്‍പ്പിച്ചെങ്കിലും സമയബന്ധിതമായി തീരുമാനമെടുത്തില്ല. ഈ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ച പൊതുവിദ്യാഭ്യാസ വകുപ്പിനേയും അതിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും പൊതുജനങ്ങളില്‍ തെറ്റിദ്ധാരണയും അവമതിപ്പും ഉണ്ടാകാന്‍ കാരണമായെന്ന് ചൂണ്ടിക്കാട്ടിയാണ് അച്ചടക്കനടപടിക്ക് ശുപാര്‍ശ ചെയ്തത്.
Source link