ഐവിൻ ജിജോയെ ബോണറ്റിൽനിന്ന് നിലത്തുവീഴ്ത്തി റോഡിലൂടെ ഉരച്ചുകൊണ്ടുപോയത് 37 മീറ്റർ

അങ്കമാലി: കാറിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് തുറവൂർ ആരിശ്ശേരിൽ ഐവിൻ ജിജോയെ (24) പ്രതികൾ മനപ്പൂർവം കാറിടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് റിമാൻഡ് റിപ്പോർട്ട്. പ്രതികളായ സിഐഎസ്എഫ് എസ്‌ഐ വിനയകുമാർ ദാസ് (38), കോൺസ്റ്റബിൾ മോഹൻകുമാർ (31) എന്നിവർ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചതായി നെടുമ്പാശ്ശേരി പോലീസ് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ബിഹാർ സ്വദേശികളായ ഇരുവരും കൊച്ചി വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരാണ്.നെടുമ്പാശ്ശേരിയിലെ കാസിനോ എയർ കാറ്ററേഴ്സ് ആൻഡ് ഫ്ളൈറ്റ് സർവീസസിലെ ഷെഫായ ഐവിൻ ജോലിസ്ഥലത്തേക്ക് തുറവൂരിലെ വീട്ടിൽനിന്ന് കാറിൽ വരുന്നതിനിടെയാണ് സിഐഎസ്എഫ് ഉദ്യോഗസ്ഥരുമായി തർക്കമുണ്ടായത്. ഐവിന്റെ കാറിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ കാർ ഉരസിയതായി പറയുന്നു. ഈ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. പോലീസ് എത്തിയിട്ടു പോയാൽ മതിയെന്നു പറഞ്ഞ് ഐവിൻ കാർ തടഞ്ഞു. ഇതോടെയാണ് കാർ ഇടിപ്പിച്ചത്. ഇത് കൊലപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ തന്നെയായിരുന്നു.
Source link