KERALA

ടൈറ്റന്‍ ജലപേടകത്തില്‍നിന്നുള്ള അവസാനശബ്ദം വിന്‍ഡി റഷ് കേട്ടിരുന്നു; ദൃശ്യം പുറത്ത്   


ലോകത്തെ നടുക്കിയ 2023 -ലെ ടൈറ്റന്‍ ജലപേടക ദുരന്തവുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങളും ദൃശ്യങ്ങളും പുറത്ത്. യുഎസ് കോസ്റ്റ് ഗാര്‍ഡില്‍നിന്ന് ബിബിസിക്ക് ലഭിച്ച ദൃശ്യങ്ങളിലാണ് ടൈറ്റന്‍ പേടകത്തിന്റെ അവസാന നിമിഷം എപ്പോഴായിരുന്നുവെന്നും അത് എങ്ങനെ ആയിരുന്നുവെന്നുമുള്ള വിവരങ്ങള്‍ ഉള്ളത്. ടൈറ്റന്‍ ജലപേടകം ഉപയോഗിച്ച് ടൈറ്റാനിക് അവശിഷ്ടങ്ങള്‍ കാണാനുള്ള യാത്ര സംഘടിപ്പിച്ചിരുന്ന ഓഷ്യന്‍ ഗേറ്റ് എക്സ്പെഡീഷന്‍സ് കമ്പനി സിഇഒ സ്റ്റോക്ടണ്‍ റഷിന്റെ ഭാര്യ വെന്‍ഡി റഷ് ഭര്‍ത്താവും മറ്റ് നാലുപേരും സഞ്ചരിച്ച ടൈറ്റന്‍ അന്തര്‍വാഹിനി ഞെരിഞ്ഞമര്‍ന്ന സമയത്ത് അതിന്റെ ശബ്ദം കേട്ടിരുന്നുവെന്നാണ് പുതിയ ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നത്.പോളാര്‍ പ്രിന്‍സ് എന്ന സപ്പോര്‍ട്ട് ഷിപ്പിലിരുന്ന് ദൗത്യം നിരീക്ഷിക്കുകയായിരുന്നു അവര്‍ ആ സമയത്ത്. പെട്ടെന്നുണ്ടായ ഉച്ചത്തിലുള്ള ഒരു ശബ്ദം അവര്‍ കേട്ടിരുന്നു. ‘എന്താണ് ആ ശബ്ദം?’ വെന്‍ഡി റഷ് ചോദിച്ചു. പക്ഷെ അത് ടൈറ്റന്‍ പൊട്ടിത്തെറിക്കുകയും അതിലുണ്ടായിരുന്ന അഞ്ചുപേരും തല്‍ക്ഷണം മരിക്കുകയും ചെയ്ത അതേ നിമിഷമായിരുന്നു എന്ന് അവര്‍ അറിഞ്ഞിരുന്നില്ല.


Source link

Related Articles

Back to top button