KERALA

മൂന്ന് പെണ്‍കുട്ടികള്‍ വീഴുന്നത് കണ്ടു, ആരും രക്ഷിക്കാന്‍ തയ്യാറായില്ലെന്ന് ദൃക്‌സാക്ഷി


ബെംഗളൂരു: റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ഐപിഎല്‍ കിരീടവിജയത്തോടനുബന്ധിച്ചുള്ള ആഘോഷപ്രകടനങ്ങള്‍ വന്‍ ദുരന്തത്തിലാണ് കലാശിച്ചത്. ചിന്നസ്വാമി സ്‌റ്റേഡിയത്തിന് സമീപം തിക്കിലും തിരക്കിലും പെട്ട് പതിനൊന്നുപേര്‍ മരിച്ചതായാണ് റിപ്പോർട്ട്. വലിയ ജനക്കൂട്ടമാണ് സ്‌റ്റേഡിയത്തിന് സമീപമുണ്ടാതെന്നും പോലീസിന് നിസ്സഹായരായി നില്‍കക്കേണ്ടിവന്നെന്നുമാണ് ഒരു ദൃക്‌സാക്ഷി വാർത്താ ഏജൻസിയായ എ.എൻ.ഐയോട് പ്രതികരിച്ചത്. ‘ഒട്ടേറെയാളുകള്‍ വിരാട് കോലിയെയും ആര്‍സിബി ടീമിനെയും കാണാനായെത്തിയിരുന്നു. പെണ്‍കുട്ടികളടക്കമുള്ളവര്‍ ഗേറ്റ് തള്ളി ചിന്നസ്വാമി സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചു. മൂന്ന് പെണ്‍കുട്ടികള്‍ താഴേക്ക് വീഴുന്നത് ഞാന്‍ കണ്ടു. പക്ഷേ ആരും രക്ഷിക്കാന്‍ തയ്യാറായില്ല. ഇത്രയും വലിയ ജനക്കൂട്ടമായതിനാല്‍ പോലീസും നിസ്സഹായരായിരുന്നു. ‘- സംഭവത്തിന് ദൃക്‌സാക്ഷിയായ മഹേഷ് എന്നയാള്‍ പറഞ്ഞു.


Source link

Related Articles

Back to top button