‘എന്റെ മോളെ നീ തൊടുവോടാ’, പ്രതിയെ അടിച്ചിട്ട് കുട്ടിയുടെ അമ്മ; പീഡനക്കേസിൽ 45-കാരന് 64 വര്‍ഷം തടവ്

തിരുവനന്തപുരം: പത്തുവയസ്സുകാരിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 64 വര്‍ഷം കഠിനതടവും 30,000 രൂപ പിഴയും ശിക്ഷ. കേസിലെ പ്രതിയായ സുരേഷി(45)നെയാണ് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി ആര്‍. രേഖ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ എട്ടുവര്‍ഷം അധികതടവ് കൂടി പ്രതി അനുഭവിക്കണമെന്നും കോടതി വ്യക്തമാക്കി. പ്രതി യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്നും കടുത്ത ശിക്ഷ നല്‍കിയില്ലെങ്കില്‍ കുട്ടികളെ പീഡിപ്പിക്കാനുള്ള പ്രവണത വര്‍ധിക്കുമെന്നും കോടതി അഭിപ്രായപ്പെട്ടു. 2019 സെപ്റ്റംബര്‍ 30-നായിരുന്നു കേസിനാസ്പദമായ സംഭവം. ബന്ധു മരണപ്പെട്ട ദിവസം മരണാനന്തരചടങ്ങ് കഴിഞ്ഞ് വീടിന്റെ മുകള്‍ഭാഗത്ത് ഇരിക്കുകയായിരുന്ന കുട്ടിയെയാണ് പ്രതി പീഡിപ്പിച്ചത്. കുട്ടി കരഞ്ഞപ്പോള്‍ കൈകൊണ്ട് വായ് പൊത്തിപ്പിടിച്ചശേഷമായിരുന്നു പീഡനം. സംഭവം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്നും പ്രതി ഭീഷണിപ്പെടുത്തി.
Source link